പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ദാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

ചിരിച്ചുകൊണ്ടു തന്നതെല്ലാം

ചിന്തിക്കാതെ വാങ്ങിവച്ചു.

കൊടുക്കൽവാങ്ങലിൽ നിന്ന്‌

ഉയിർത്തൊരാധിദൈവമേ..,നീ

വരഞ്ഞെടുക്കാനുള്ള നെഞ്ചിൻ

വിരിവിലേക്കു കണ്ണെറിയുന്നു..

കണ്ണാടിപ്പൊടി വിതറിയ പുഴ-

ച്ചങ്കു മുങ്ങിക്കോരിയതു പോലെയല്ല,

കൊക്കുകളൊളിച്ച കുടുംബവൃക്ഷ-

ക്കടയ്‌ക്കുവച്ച കത്തിപോലെയല്ല,

എടുത്തതെല്ലാമിരട്ടിച്ചുവാങ്ങും

വെനീസുകാരന്റ ദാനങ്ങളാണ്‌-

ചിരിച്ചുകൊണ്ടു തന്നതെല്ലാം

ചികഞ്ഞുനോക്കാതെ വാങ്ങിവച്ചത്‌.

മണ്ണിളക്കിക്കൊടുത്താലൊരുപിടി

ചപ്പുവാരി പൊത്തിവച്ചാൽ

പാവടവട്ടപ്പച്ചപ്പും പൂക്കളും,

കാച്ചിലും ചേനയും പൊന്തും

“മണ്ണുമര്യാദ” പിഴപ്പിച്ചവനേ,

വാങ്ങിവയ്പിൻ കെണിപ്പെട്ടിയിൽ

ചൂഴ ​‍്‌ന്നൊന്നു നോക്കുമോ?

ഉടക്കിപ്പിടയുമെലിയെപ്പോലൊരാൾ

കുടുക്കിലായ നീയോ, ഞാനോ..?

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു.

ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു.

തപാൽ ഃ

ശ്രീകൃഷ്ണദാസ്‌ മാത്തൂർ,

ചെറുവള്ളിൽ വീട്‌,

മാത്തൂർ തപാൽ,

പത്തനംതിട്ട-689657,

ഫോൺഃ 0468-2354572.

ബ്ലോഗ്‌ഃ www.mathooram.blogspot.com

ഇ-മെയിൽഃ s.mathoor@rediffmail.com


Phone: 09940556918




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.