പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വകുപ്പ്‌ഃ ദൂതൻ (പ്രണയം)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.പി. ലിബീഷ്‌കുമാർ

കഥ

പ്രണയ ദൂതനാകാനുളള പരീക്ഷയിൽ അവൻ വിജയിച്ചു. ശാരീരിക വ്യവസ്ഥയിൽ പിറകിലായെങ്കിൽ പോലും, ജന്മനാ ലഭിച്ച വൈകല്യങ്ങളിലൂടെ അവൻ പിടിച്ചുകയറി.

ഒട്ടിയ കവിളെന്ന ഒന്നാമത്തെ ടെസ്‌റ്റിൽ അവൻ നൂറിൽ നൂറും നേടി. ഉന്തിയ പല്ലുകൾ മാത്രമല്ല വായ്‌നാറ്റവും കൂടിയായപ്പോൾ രണ്ടാമത്തെ ടെസ്‌റ്റ്‌ നടത്തേണ്ട ആവശ്യംതന്നെ വന്നില്ല. അല്‌പം പിറകിലായിപ്പോയത്‌ ചേറ്‌ പിടിച്ച വിരലിലാണ്‌. കത്ത്‌ നീട്ടുന്ന കയ്യിലെ തളളവിരലിൽ മാത്രമാണ്‌ ചേറ്‌ പുരണ്ടിരുന്നത്‌. എങ്കിലും ശരാശരിയുടെ പിൻബലത്തിൽ അവൻ റിട്ടൺടെസ്‌റ്റിനായി തയ്യാറെടുത്തു.

“പ്രണയം” - എഴുതാൻ പറഞ്ഞു.

തെറ്റി.

വീണ്ടും ഒരു വാക്ക്‌ഃ ‘ചുംബനം’.

അതും തെറ്റിയതിനാൽ എഴുത്ത്‌ പരീക്ഷയിലവന്റെ വിജയശതമാനം കൂടി.

ഇനിയൊരു ചോദ്യംഃ

“ഞാൻ നൽകുന്ന കത്തിന്‌ മറുപടിയായി അവളൊരെണ്ണം തിരികെ തരുന്നു. ആ കത്ത്‌ കവറിലിട്ടിട്ടില്ല എന്ന്‌ വെക്കുക. നീയെന്ത്‌ ചെയ്യും?”

“കവറില്ലേ എന്ന്‌ ചോദിക്കും. ഇല്ലെങ്കിൽ അതുപോലെ പോക്കറ്റിലിട്ട്‌ സാറിന്‌ തരും.”

“ഓകെ. ഒരു ചോദ്യം കൂടെ. അമ്പലവളപ്പിലെ ഇരുട്ടിൽ ഞാനും അവളും തനിച്ചിരിക്കുന്നത്‌ അറിയാവുന്ന നീ ആരോടെങ്കിലും പറയുമോ?”

അവൻ വികാരം കൊണ്ടു. “കളവിൽ ചതിയില്ല സാറെ...”

“സെലക്‌ടഡ്‌!!”

ഒരു കത്തിന്‌ പത്ത്‌ രൂപാ നിരക്കിൽ അവൻ ദൂതപ്പണി ഏറ്റെടുത്തു.

പി.പി. ലിബീഷ്‌കുമാർ

1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌.

വിലാസംഃ

പി.പി. ലിബീഷ്‌കുമാർ

ഏച്ചിക്കൊവ്വൽ

(പി.ഒ.) പീലിക്കോട്‌

കാസർഗോഡ്‌ ജില്ല

671353
Phone: 0498 561575




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.